Tuesday, February 4, 2014

ഒര്മപൂക്കൾ


ജൂലൈ അഞ്ച്..........
ഇന്നും ഒരു നടുക്കത്തോടെ ഓര്‍ക്കുന്ന ഒരു ദിനം.
എഴുത്തിന്റെ രാജകുമാരന്‍...............,.............. 
സുല്‍ത്താന്‍.............,....................... 
ഇഹലോകവാസം വെടിഞ്ഞു എന്നത് ഒരു ഭീതിയോടെ ആണ്, 
നേരം വൈകി എങ്കിലും അറിഞ്ഞത്.
ഒരിക്കല്‍ മാത്രേ അദ്ദേഹത്തിനെ നേരിട്ട് കാണാനും സംസാരിക്കാനും സാധിച്ചിട്ടുള്ളൂ.
മിണ്ടാന്‍ ഒന്നും ഇല്ലാതെ,
മറ്റുള്ളവരോട് പറയുന്നതും പെരുമാറുന്നതും കണ്ടു കുറച്ചു ദൂരെ ഞാന്‍ ആരാധനയോടെ നോക്കി നില്‍ക്കുമ്പോള്‍, ഇടയ്ക്കിടെ ആ കണ്ണുകള്‍ എന്നിലൂടെ ഓടിച്ചു പോകുന്ന പോലെ എനിക്ക് തോന്നിയിരുന്നു.
"നീ ഇങ്ങോട്ട് വാടാ.........."
പേടിച്ചു വിറച്ചു അടുത്ത് ചെന്നപ്പോള്‍ ചുമലില്‍ തട്ടി പറഞ്ഞു
"ഈ കള്ള ഹിമാറുകളുടെ കൂടെ നടന്നിട്ട് ജീവിതത്തിനു അര്‍ത്ഥമില്ലാതെ കഴിച്ചുകൂട്ടരുത്.....!!!"
അതായിരുന്നു അവസാനത്തെ വാക്കുകള്‍.
അതൊരു ദേവവാക്യമായി ഇന്നും എന്റെ കര്‍ണ്ണങ്ങളില്‍ മുഴങ്ങുന്നു.
ആ സ്വരത്തിന് അന്നും ഇന്നും എന്നില്‍ പതിനേഴിന്റെ വശ്യത.
സുല്‍ത്താന്‍............,............
നിങ്ങളിന്നും കഥകളായും,
ജീവിതമായും,
ഉപദേശമായും,
സങ്കടങ്ങളില്‍ ചാലിച്ച നര്‍മ്മത്തിന്റെ തേന്‍കണങ്ങളായും,
ജീവിക്കുന്നു ഞങ്ങളിലൂടെ.
പ്രണാമം.....!!!
-----------------------------------

ഇനി ഈ ചിത്രത്തിലെ സന്ദര്‍ഭം പറയാം.(ഒരു ബ്ലോഗില്‍ നിന്നും)
സുല്‍ത്താന്റെ ഒരു തമാശ പറയാതെ ഈ ഓര്മ കുറിപ്പിന് ഒരു വിരാമം വരില്ല.
ഒരിക്കല്‍ എം.എഫ് ഹുസൈന്‍ തന്റെ കാല്‍ മുട്ടില്‍ ഡ്രോയിംഗ് ബുക് ചേര്‍ത്തു വെച്ച് ഏകാഗ്രമായ വരയില്‍.
വൈക്കം മുഹമ്മദു ബഷീറിനെ വരയ്ക്കുന്നു. ഒടുവില്‍ വര തീര്‍ന്നു.
ഹുസൈന്റെ പടം വരപ്പു പുസ്തകത്തിലേക്ക് എത്തി നോക്കിയിട്ട് വൈക്കം മുഹമ്മദ് ബഷീര്‍ ജോറായി ഒരു ചോദ്യമിടുകയാണ്:
‘ആരാ ഇത്?’



മുരിങ്ങയില പാചകം


ഞാൻ നാട്ടിൽ നിന്നും വിത്ത് കൊണ്ടുവന്നു ഉണ്ടാക്കിയെടുത്ത മുരിങ്ങയിൽ നിന്നും ഇലനുള്ളി ഉണ്ടാക്കിയ മുരിങ്ങയില തോരൻ 
---------
ഇത് പാചകം ചെയ്യാൻ ചെയ്ത പ്രയത്നങ്ങൾ:
നാലുമണി മുതൽ 7.30 വരെ, ഇല നുള്ളി ഇല നുള്ളി വൃത്തിയാക്കി. (കൂടെ എന്റെ സഹ മെസ്സിയനും ഉണ്ടായിരുന്നു)
കഴുകി, വെള്ളം വാലാൻ വെച്ചു.
ഇതിനിടയിൽ, ഒരു മുറി തേങ്ങയും
വറ്റൽ മുളക് പൊടിയും (ചതച്ച മുളക് _ വേടിക്കാൻ കിട്ടും)
വെളുത്തുള്ളിയും
ചുമന്നുള്ളിയും (ചെരുള്ളി)
ഇഞ്ചിയും ഉപ്പും കുറച്ചു മഞ്ഞപ്പൊടിയും
ഒരു തണ്ട് വേപ്പിലയും
കൂടെ മിക്സിയിൽ ചമ്മന്തി പോലെ അരചെടുത്തു.
വെള്ളം വാർന്ന് കഴിഞ്ഞ മുരിങ്ങയിലയിൽ ചമ്മന്തി ചേർത്ത് നന്നായി ഇളക്കി.
അതവിടെ ഇരിക്കട്ടെ.........
ഒരു കുക്കറിൽ കുറച്ചു പരിപ്പെടുത്ത്
വേവാൻ വെച്ചു. ഒറ്റ വിസിലിൽ തീ ഓഫ്‌ ചെയ്തു.
(പല പരിപ്പുകല്ക്ക് പല വേവാണ്‌, പരിപ്പിന്റെ വേവ് എങ്ങിനെ എന്ന് പരിപ്പിനോട് ചോദിച്ചിട്ട് മാത്രം കുക്കറിൽ ഇട്ടാൽ മതി. കാരണം, മുരിങ്ങയില തോരന്, പരിപ്പ് വെന്തു ഉടയാൻ പാടില്ല)
തീ ഓഫ് ചെയ്ത ഉടനെ, ഞാൻ ഒരു
സൂത്രം ചെയ്തു. കുക്കറിലെ പ്രെഷർ വേഗം
നീക്കം ചെയ്തു മൂടി തുറന്നു മുരിങ്ങയില അതിലേക്കു ഇട്ടു കൊടുത്തു, കുക്കര് പഴയത് പോലെ മൂടി വെച്ചു. രണ്ടു മിനിറ്റ് നേരം കത്തിച്ചു. കുക്കറിലെ പ്രെഷർ പോകുന്നത് വരെ കാത്തു നിന്നു.
കുക്കര് തുറന്നു നോക്കിയപ്പോൾ മുരിങ്ങയില ശരിക്കും വെന്തിരുന്നു.
ഒരു പാത്രത്തിൽ വെളിച്ചെണ്ണ ഒഴിച്ച്, കടുക് പൊട്ടിച്ച് വേപ്പില മൂപ്പിച്ച്, അതിലേക്കു കുക്കറിലെ ഐറ്റം ചേർത്ത് ചെറുതീയിൽ മൂടിവെച്ചു. അഞ്ചുമിനിറ്റ് കഴിഞ്ഞപ്പോൾ ഒന്ന് ഇളക്കി, വീണ്ടും അഞ്ചു മിനിറ്റ് കത്തിച്ചു മൂടി വെച്ചു.
അത്രതന്നെ.
കുബ്ബൂസിനെ രണ്ടായി വട്ടത്തിൽ കീറി, അതിൽ മുരിങ്ങയില തോരൻ പരത്തി ദിവസം മൂന്നു നേരം കഴിക്കുക.
എന്ത്യേ?

സർദാർ വിശേഷം



വൈകീട്ട് റൂമിലേക്ക്‌ നടക്കുമ്പോൾ, ഇന്ത്യൻ എംബസിയുടെ കവാടത്തിൽ നിന്നും ഒരു സര്ദാര്ജി എന്നെ വിളിച്ചു.
"ഷൂ........ശൂ............" (വലതു കയ്യിന്റെ മൂന്നു വിരൽ കൂര്പ്പിച്ചു പിടിച്ച് വായുവിലേക്ക് ഉയർത്തിയിട്ടും ഉണ്ടായിരുന്നു) 

ഞാൻ കാര്യം ആരാഞ്ഞു "..............................."

സര്ദാര്ജി പറഞ്ഞു 
"ഇന്ത്യൻ എംബസി എപ്പോഴാ തുറക്കാ ഹേ?"

ഞാൻ മൊഴിഞ്ഞു 

"ഇന്ന് റിപബ്ലിക് ഡേ ഹേ"

എന്താണ് അതെന്നായി സര്ദാര്ജി
പെട്ടെന്ന് ഉത്തരം പറയാൻ ആവാതെ ഞാനും കുഴഞ്ഞു.
എത്ര പറഞ്ഞു കൊടുത്തിട്ടും സർദൂനു മനസിലാവുന്നും ഇല്ല.
അവസാനം പറഞ്ഞു

"ഹമാരാ ഭാരത്‌ മേം തീവ്രവാദികളാൽ ബോംബ്‌ ഭീഷണി നടക്കുന്ന ദിവസമാണ് ഇന്ന്. അതുക്കൊണ്ട് എംബസി തുറക്കൂല"
പുറകിൽ വന്ന കർവക്ക് (ഖത്തർ ടാസ്കി) കൈകാണിച്ച് മൂപ്പർ ജീവനും കൊണ്ടോടി.

തൽക്കാൽ സാമ്പാര്


ഓഫീസിൽ നിന്നും വിശപ്പിന്റെ മൂർധന്യത്തിൽ വരിക.
അടുക്കളയിൽ കയറുക.
കേരളത്തിന്റെ തെക്കൻ ജില്ലകളും അവരുടെ സാമ്പാറും ഓർത്തെടുക്കുക.
ഫ്രിഡ്ജ് തുറന്ന്, കറി ഉണ്ടാക്കാൻ എന്താണ് ഉള്ളതെന്ന് നോക്കുക.
അപ്പോൾ, ഒരു വെള്ളരിയും ഒരു ചെറിയ പീസ്‌ മത്തങ്ങയും ഒരു വലിയ തക്കാളിയും കിട്ടും.
അതെടുത്തു നന്നാക്കി, വെള്ളത്തിലിടുക.
കുറച്ചു, പുളിയെടുത്ത് വെള്ളത്തിലിട്ടു വെക്കുക.
അരക്കപ്പ്, പരിപ്പെടുത്ത് കഴുകി, മഞ്ഞപ്പൊടിയും ഉപ്പും ചേർത്ത് കുക്കറിൽ രണ്ടു വിസിൽ വരെ കത്തിക്കുക.
മൂടി തുറന്ന്, മത്തങ്ങ കഷ്ണങ്ങൾ ഇട്ടു കൊടുക്കുക. വീണ്ടും കത്തിക്കുക.
മത്തങ്ങ വെന്തു വരുമ്പോൾ, വെള്ളരി ചെരുക്കഷ്ണങ്ങൾ ആക്കിയതും ഇട്ടു കൊടുക്കുക. കത്തിക്കുക.
മറ്റൊരു അടുപ്പിൽ, ഒരു ചീനച്ചട്ടി/പാൻ വെച്ച്, അതിൽ, എണ്ണ ഒഴിച്ച്, കടുക് പൊട്ടിച്ച്, വേപ്പില ഇട്ട്, കുറച്ച് ഉലുവ ഇട്ട്, 4-5 വറ്റൽ മുളക് ഇട്ട്, 3-6 ചെറുള്ളി ഇട്ട് കുറച്ച് ജീരകം ഇട്ട്, കായം ചേർത്ത് വഴറ്റുക. വഴറ്റുന്നതിനിടയിൽ, ഒന്നര സ്പൂണ്‍ മുളക് പൊടി, ഒരു സ്പൂണ്‍ മല്ലിപ്പൊടി, എന്നിവ ചേർത്ത്, വീണ്ടും ഇളക്കി കൊടുക്കുക.
പുളിയുടെ ചാർ ഒഴിച്ച് കൊടുക്കുക.
ഒന്നിളക്കി, ഇപ്പോൾ കുക്കറിൽ വെന്തു കഴിഞ്ഞതിലേക്ക് ഒഴിച്ച് കൊടുക്കുക.
വേണമെങ്കിൽ, അവസാനം രണ്ടു ചെറുള്ളി ചെറുതായി അരിഞ്ഞ്, താളിചെടുക്കാം.
ഫോട്ടോ എടുക്കാം നേരം ചിത്രത്തിലെ പോലെ ഇലകൾ ഇട്ട് സാമ്ബാരിനെ പോസ് ചെയ്യിപ്പിക്കാം.

ഇങ്ങിനെ ചെയ്തു ഉണ്ടാക്കുന്ന സാമ്പാര് കഴിച്ചു ഉണ്ടാവുന്ന രോഗങ്ങള്ക്ക് ഈ പോസ്റ്റോ, ഫെസ്ബൂക്കോ ഉത്തരവാദി ആയിരിക്കുന്നതല്ല എന്ന് ഇതിനാൽ അറിയിച്ചു കൊള്ളുന്നു.
എന്തെങ്കിലും വിട്ടു പോയിട്ടുണ്ടെങ്കിൽ നിങ്ങള്ക്ക് ചേര്ക്കാവുന്നതാണ്.


കവല പ്രസംഗം


ജെ.എസ്.എസ് ഉടലെടുത്ത സമയം.
ഞങ്ങളുടെ നാട്ടിലെ മൊത്തം തണ്ണി ഉടമയും അയാളുടെ ഫ്രണ്ട് ആയ കടവിൽ ദാസനും (കുടിയോക്കുടിക്കാരൻ) കൂടെ പഞ്ചായത്ത് തല യൂനിറ്റ് രൂപീകരിച്ചു.
അതിന്റെ ഔദ്യോഗിക പ്രഖ്യാപന സമ്മേളനം ഇവർ രണ്ടു  പേരും കൂടെ പഞ്ചായത്ത് ഓഫീസിന്റെ മുന്നില് വൈകീട്ട് മൈക്ക് കെട്ടി നടത്തി.
രണ്ടു പേരും നാട്ടിൽ "അഭിമാനിതർ" ആയതിനാൽ സ്റ്റേജിനു ചുറ്റും കൂടാൻ ആരെയും കിട്ടിയില്ല.
"ജനറൽ" സെക്രട്ടറി പ്രസംഗം തുടങ്ങി.
സത്യത്തിൽ അദ്ദേഹത്തിന് അറിയില്ല ആരാണ് ജെ.എസ്.എസ്. ഉണ്ടാക്കിയത് എന്ന് പോലും.
ജെ.എസ്.എസ്. കാര് പോലും ഈ സമ്മേളനം അറിഞ്ഞിട്ടില്ല.
അയാളുടെ വന്ഗതരം കേള്ക്കാൻ ആളുകള് കൂടി.
പ്രതിപക്ഷ നേതാവിനെ മുഖ്യമന്ത്രി ആക്കിയും തിരിച്ചും അയാള് പ്രസംഗം പൊടിപ്പോടിക്കുന്നു.
ഒരു മണിക്കൂർ ആയിട്ടും നിറുത്താതെ ആയപ്പോൾ ഞങ്ങൾ കുറച്ചു പേര് തീരുമാനമെടുത്തു.
അയാളുടെ അടുത്ത് ചെന്ന് ഒന്നുകിൽ പ്രസംഗം നിറുത്തിക്കുക. അല്ലെങ്കിൽ ആ മൈക്ക് എടുത്തു കൊണ്ട് പോവുക.
പ്രസംഗ പീഠത്തിനു അടുത്തെത്തിയപ്പോൾ ആണ് ഞാൻ ആ കാഴ്ച കണ്ടത്.
പ്രാസന്ഗികൻ മുണ്ട് മടക്കി കുത്തി, ബീഡിയും വലിച്ചു ആണ് ഈ "ഒച്ചപ്പാട്" ഉണ്ടാക്കുന്നത്‌.
എനിക്ക് ചിരി സഹിക്കാൻ പറ്റിയില്ല.


വെറുതെ ഒരു ചിന്ത


എന്തുക്കൊണ്ട് അദ്വൈത ദർശനങ്ങൾക്ക് ഭാരതത്തിൽ വേണ്ടത്ര പ്രീതി ലഭിച്ചില്ല?
ഒന്നേ ഉള്ളൂ ഒന്നേ ഉള്ളൂ ആവര്ത്തിച്ചു പറയുന്ന ഇസ്ലാം മത വിശ്വാസികൾ പോലും അദ്വൈതത്തെ മറ്റൊരു മതമായി കാണാൻ താല്പര്യപെടുന്നത് എന്തായിരിക്കും?
അതോ, ഗൗഡപാദരുടെ സംസ്കൃതം മനസിലാവാതെ പോയതോ?
അല്ലെങ്കിൽ അദ്ദേഹത്തിന്റെ വാക്കുകളിലെ ഹൈന്ദവതയെ വായിച്ചതിനാലോ?
ശരിക്കും ആള്ദൈവങ്ങളെ ഉണ്ടാക്കിയത് ഇസ്ലാം മതത്തിൽ ആയിരുന്നില്ലേ?
ഭൂമിയിൽ ഉത്ഭവിച്ച എല്ലാ പ്രവാചകരും മനുഷ്യരാണെന്നുള്ളതിൽ തര്ക്കമില്ല.
പിന്നെ, ദൈവത്തെ അവതരിപ്പിക്കാൻ അവർ ഉദയം പ്രാപിക്കുമ്പോൾ അവിടെ രൂപമെടുക്കുന്നത് ദൈവസിദ്ധാന്തമല്ലേ. അങ്ങിനെ എങ്കിൽ, ആള്ദൈവങ്ങളുടെ മതമെന്ന ഖ്യാതി ഇസ്ലാമിനു മാത്രമേ വന്നു ചേരൂ.  
ഓംകാരത്തിലെ സ്വരങ്ങൾ ശ്രദ്ധിച്ചാൽ ഒരുപക്ഷെ മനസിലാവും അദ്വൈത ദര്ശനം ഹിന്ദു സംസ്ക്കാരത്തിലും ഇസ്ലാം മതത്തിലും എത്രമാത്രം സ്വാധീനം ചെലുത്തുന്നു എന്ന്.
ഹിന്ദു സംസ്ക്കാരത്തിലും നേരെ മറിച്ചല്ല.
അവിടെയും ആള്ദൈവങ്ങളുടെ ഇടപെടൽ മൂലമായിരിക്കുമോ അദ്വൈത ദർശനങ്ങൾക്ക് അയിത്തം കല്പ്പിച്ചത്?
അജോ നിത്യ ശാശ്വതോയം പുരാണോ
ന ഹന്യതേ ഹന്യമാനേ ശരീരേ
ഇവിടം വരെ പറഞ്ഞു നിറുത്തിയ ഗീത, പിന്നീട് എന്തുക്കൊണ്ട് അദ്വൈത ദർശനങ്ങളുടെ ചുരുളുകൾ അഴിക്കാൻ മടി കാണിച്ചു?
അതോ, വരേണ്യ വര്ഗത്തിന് അത് ഗ്രഹിക്കാൻ പാടില്ല എന്ന സങ്കുചിത ചിന്ത ഉടലെടുത്തതിന്റെ പരിണിത ഫലമോ, ബാക്കിയുള്ളത് മൂടി വെക്കാൻ അവർ തൽപ്പരർ ആയത്?
ഒരുപക്ഷെ, ശരിയായ ആത്മീയ വിദ്യാഭ്യാസം കിട്ടുന്നവര്ക്ക് അദ്വൈതമെന്ന സങ്കല്പത്തെ, അദ്വൈതമെന്ന പ്രതിഭാസത്തെ, അദ്വൈതമെന്ന സിദ്ധാന്തത്തെ തള്ളികളയാൻ ആവില്ല.
എല്ലാ വിശ്വാസങ്ങളിലും ആത്മീയ വിദ്യാഭ്യാസം ശരിയായ രീതിയിൽ കുട്ടികള്ക്ക് കൊടുക്കുവാൻ നാം തയ്യാറാവുക. ഒരുപക്ഷെ അത്, രണ്ടു വിഭാഗങ്ങളിലെ സ്പർദ്ധ ഒഴിവാക്കാൻ സാഹായിചേക്കാം.





പട്ടാണിയുടെ വക ലഞ്ച്


കഴിഞ്ഞ ദിവസം ഖരാഫ അലിസൂക്കിൽ ലഞ്ചിന് കയറി.
കൈകഴുകി, ഒരു ബോട്ടിൽ വെള്ളം ഫ്രിഡ്ജിൽ നിന്നും എടുത്തു കസേരയിൽ ഇരുന്നപ്പോൾ, വണ്ടി ലോക്ക് ചെയ്തില്ല എന്ന് ഉള്വിളി ഉണ്ടായി.മോട്ട സെറ്റ് ഓർഡർ ചെയ്ത്, വെള്ളത്തിന്റെ ബോട്ടിൽ മേശപ്പുറത്തു വെച്ച് വണ്ടി ലോക്ക് ചെയ്തു മടങ്ങി വന്നപ്പോൾ ഞാനിരുന്ന സീറ്റിനു ഓപ്പോസിറ്റ് ആയി ഒരു പാക്കിസ്ഥാനി വെള്ളത്താടി കാരണവർ ഇരിക്കുന്നുണ്ടായിരുന്നു. വിയർപ്പിൽ കുളിച്ച്, ആകെ പരവശനായിരുന്നു അദ്ദേഹം. അടുക്കളയിലേക്കു അയാള് തന്റെ ഭക്ഷണ തളിക പ്രതീക്ഷിച്ച് ഇടയ്ക്കിടയ്ക്ക് നോട്ടമിട്ടുകൊണ്ടിരുന്നു. ആ സമയത്തിനുള്ളിൽ അദ്ദേഹം രണ്ടോ - മൂന്നോ ഗ്ലാസ് വെള്ളവും കുടിച്ചിട്ടുണ്ട്. ഒരു സപ്പ്ലയർ അദ്ദേഹത്തിന്റെ അടുത്ത് ഓർഡർ എടുക്കാൻ വന്നപ്പോൾ ആൾ പറഞ്ഞു "മേം ഏക്‌ മോട്ട സെറ്റ് ബൊൽദിയാ".
ഞാൻ വെറുതെ ആലോചിച്ചു, ഈ പാക്കിസ്ഥാനി മോട്ട സെറ്റ് കഴിക്കുവോ?
അതിലെന്തിത്ര കാര്യം?
എന്റെകൂടെ സൈറ്റിൽ വരുന്ന ഫിലിപീനോസ് പോലും ഇടയ്ക്കു എന്റെ കൂടെ മോട്ട സെറ്റ് കഴിക്കുന്നു.

അപ്പോഴേക്കും ഞാൻ ഓർഡർ ചെയ്ത ചോറ് വന്നു.
ആ തളിക എന്റെ നേരെ സപ്ലയർ കൊണ്ടുവന്നു വെച്ചപ്പോൾ,  പാക്കിസ്ഥാനി കാർന്നോർ സപ്ലയറൂമായി വളരെ ഉച്ചത്തിൽ വാക്കേറ്റം തുടങ്ങി.
"ഞാൻ ആണ് ആദ്യം വന്നത്, എനിക്ക് ആണ് ആദ്യം തരേണ്ടത്‌ .ബ്ളാ.........ബ്ളാ........ബ്ളാ...."
ഹോട്ടൽ ജീവനക്കാരനും വിട്ടു കൊടുത്തില്ല.
"ഇയാൾ ഇവിടെ നിങ്ങളെക്കാൾ മുന്പ് വന്നു ഓർഡർ ചെയ്തതാണ്. ബ്ളാ.......ബ്ളാ .......... ബ്ളാ........"
ഇതിനിടയിൽ എനിക്ക് തന്ന ഭക്ഷണ തളിക ഞാൻ അദ്ദേഹത്തിന്റെ മുന്നിലേക്ക്‌ വെച്ച് കൊടുത്തു.
ഒരു കൂസലും ഇല്ലാതെ അദ്ദേഹം അത് വേടിച്ചു കഴിച്ചു.
ആ വഴക്ക് അവിടെ തീര്ന്നു.
വളരെ വേഗത്തിൽ........ എനിക്കുള്ള ഭക്ഷണ തളിക വരുന്ന സമയത്ത് അദ്ദേഹത്തിന്റെ ഭക്ഷണം തീരാറായിരിക്കുന്നു.

ഞാൻ കൈ കഴുകി, പൈസ കൊടുക്കാൻ തുനിയുന്ന നേരത്ത് കേഷ്യർ പറഞ്ഞു : "വേണ്ട, ആ പാക്കിസ്ഥാനി കാർന്നോർ തന്നിട്ടുണ്ട്."
സത്യം പറഞ്ഞാൽ, ഞാൻ ശരിക്കും ഞെട്ടി.
എന്ത് ചെയ്യണമെന്നു അറിയാതെ, ആ സൂക്കിൽ ഈ പൊരിവെയിലിൽ അദ്ദേഹത്തിനെയും തേടി അലഞ്ഞത് വെറുതെ...........