ഒര്മപൂക്കൾ
ജൂലൈ അഞ്ച്..........
ഇന്നും ഒരു നടുക്കത്തോടെ ഓര്‍ക്കുന്ന ഒരു ദിനം.
എഴുത്തിന്റെ രാജകുമാരന്‍...............,..............
സുല്‍ത്താന്‍.............,.......................
ഇഹലോകവാസം വെടിഞ്ഞു എന്നത് ഒരു ഭീതിയോടെ ആണ്,
നേരം വൈകി എങ്കിലും അറിഞ്ഞത്.
ഒരിക്കല്‍ മാത്രേ അദ്ദേഹത്തിനെ നേരിട്ട് കാണാനും സംസാരിക്കാനും സാധിച്ചിട്ടുള്ളൂ.
മിണ്ടാന്‍ ഒന്നും ഇല്ലാതെ,
മറ്റുള്ളവരോട് പറയുന്നതും പെരുമാറുന്നതും കണ്ടു കുറച്ചു ദൂരെ ഞാന്‍ ആരാധനയോടെ നോക്കി നില്‍ക്കുമ്പോള്‍, ഇടയ്ക്കിടെ ആ കണ്ണുകള്‍ എന്നിലൂടെ ഓടിച്ചു പോകുന്ന പോലെ എനിക്ക് തോന്നിയിരുന്നു.
"നീ ഇങ്ങോട്ട് വാടാ.........."
പേടിച്ചു വിറച്ചു അടുത്ത് ചെന്നപ്പോള്‍ ചുമലില്‍ തട്ടി പറഞ്ഞു
"ഈ കള്ള ഹിമാറുകളുടെ കൂടെ നടന്നിട്ട് ജീവിതത്തിനു അര്‍ത്ഥമില്ലാതെ കഴിച്ചുകൂട്ടരുത്.....!!!"
അതായിരുന്നു അവസാനത്തെ വാക്കുകള്‍.
അതൊരു ദേവവാക്യമായി ഇന്നും എന്റെ കര്‍ണ്ണങ്ങളില്‍ മുഴങ്ങുന്നു.
ആ സ്വരത്തിന് അന്നും ഇന്നും എന്നില്‍ പതിനേഴിന്റെ വശ്യത.
സുല്‍ത്താന്‍............,............
നിങ്ങളിന്നും കഥകളായും,
ജീവിതമായും,
ഉപദേശമായും,
സങ്കടങ്ങളില്‍ ചാലിച്ച നര്‍മ്മത്തിന്റെ തേന്‍കണങ്ങളായും,
ജീവിക്കുന്നു ഞങ്ങളിലൂടെ.
പ്രണാമം.....!!!
-----------------------------------
ഇനി ഈ ചിത്രത്തിലെ സന്ദര്‍ഭം പറയാം.(ഒരു ബ്ലോഗില്‍ നിന്നും)
സുല്‍ത്താന്റെ ഒരു തമാശ പറയാതെ ഈ ഓര്മ കുറിപ്പിന് ഒരു വിരാമം വരില്ല.
ഒരിക്കല്‍ എം.എഫ് ഹുസൈന്‍ തന്റെ കാല്‍ മുട്ടില്‍ ഡ്രോയിംഗ് ബുക് ചേര്‍ത്തു വെച്ച് ഏകാഗ്രമായ വരയില്‍.
വൈക്കം മുഹമ്മദു ബഷീറിനെ വരയ്ക്കുന്നു. ഒടുവില്‍ വര തീര്‍ന്നു.
ഹുസൈന്റെ പടം വരപ്പു പുസ്തകത്തിലേക്ക് എത്തി നോക്കിയിട്ട് വൈക്കം മുഹമ്മദ് ബഷീര്‍ ജോറായി ഒരു ചോദ്യമിടുകയാണ്:
‘ആരാ ഇത്?’



